പോസ്റ്റുകള്‍

പെർസിവറൻസ് ചൊവ്വയിലെത്താറായി

ഇമേജ്
നാസയുടെ മാർസ് 2020 പെർസെവെറൻസ് റോവർ ദൗത്യം ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേഉള്ളു. സെക്കന്റിൽ 2.5 കി.മീറ്റർ വേഗത്തിൽ പെർസിവറൻസ് ചൊവ്വയോട് അടുത്തു കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഏറ്റവും വലിയതും, ഭാരം കൂടിയതും, ഏറ്റവും വൃത്തിയുള്ളതും, ഏറ്റവും നൂതനവുമായ ആറ് ചക്രങ്ങളുള്ള ഈ പേടകം ചൊവ്വയിലെ പുരാതന ജീവിതത്തിന്റെ അടയാളങ്ങൾക്കായി ജെസെറോ ഗർത്തത്തിൽ തിരയുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. 1965 ജൂലൈയിൽ മാരിനർ 4ന്റെ പറക്കൽ മുതലാണ് നാസ അതിന്റെ ചൊവ്വ പര്യവേക്ഷണം ആരംഭിക്കുന്നത്. അതിനുശേഷം രണ്ട് ഫ്ലൈബൈകളും, വിജയകരമായ ഏഴ് ഓർബിറ്ററുകളും, എട്ട് ലാൻ‌ഡറുകളും വിക്ഷേപിക്കുകയുണ്ടായി അവയിൽ നിന്നും ലഭിച്ച അറിവുകളെല്ലാം തന്നെ പെർസിവറൻസിന്റെ രൂപകല്പനയിൽ സഹായകമായിട്ടുണ്ട്. ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വികസിപ്പിക്കുക മാത്രമല്ല, ഭൂമിയിലെയും മറ്റു ഗ്രഹങ്ങളിലെയും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും പെർസിവറൻസിന്റെ കണ്ടെത്തലുകൾ സഹായിക്കും. പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ തിരയാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമായാണ് ജെസെറോ ക്രേറ്റർ പരിഗണിക്

ബഹിരാകാശനിലയം

 ആകാശനിരീക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ കൗതുകത്തോടെ കാത്തിരിക്കാറുണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം(ISS) തങ്ങളുടെ തലക്കു മുകളിലൂടെ കടന്നു പോകുന്നതു കാണാൻ. ഇന്ന് (15-11-2020) അതിനു നല്ലൊരു അവസരം കൈവന്നിരിക്കുകയാണ്. ഇന്നു സന്ധ്യക്ക് 6.33 ആവുമ്പോൾ തെക്കു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് ISS ഉദച്ചുയരും. 6.36ന് ഏകദേശം തലക്കു മുകളിലെത്തും. 6.39ന് വടക്കു കിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കും. ആറു മണിയോടു കൂടി സൂര്യൻ അസ്തമിക്കുന്നതു കൊണ്ട് നന്നായി കാണാൻ കഴിയും. തിളക്കമുള്ള ഒരു നക്ഷത്രം കടന്നു പോകുന്നതു പോലെയാണ് കാണാൻ കഴിയുക. നിലയം തലക്കു മുകളിലെത്തുമ്പോൾ ആകാശത്തു കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു അതുതന്നെയായിരിക്കും. തിളക്കം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന മറ്റുള്ളവ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളായിരിക്കും. നിലയത്തെ അടിസ്ഥാനമാക്കി ഈ ഗ്രഹങ്ങളെയും തിരിച്ചറിയാൻ നമുക്കൊന്നു ശ്രമിക്കാവുന്നതാണ്. 6.35നും 6.36നും ഇടയിലാണ് ISS വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സമീപത്തു കൂടി കടന്നു പോകുക. അപ്പോൾ നിലയത്തിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്തായി കാണുന്ന തിളക്കമേറിയ വസ്തുക്കളാണ് വ്യാഴവും ശനിയും. ഇതിൽ കൂടുതൽ തിളങ്ങുന്നത് വ്യാഴവും മറ

മെക്ബ്യൂഡെ - സിംഹത്തിന്റെ മടക്കിവെച്ച കാൽ

ഇമേജ്
  പോളക്സിലെ കാലിലെ ഒരു നക്ഷത്രമാണ് മെക്ബ്യൂഡെ. മെബ്സൂട്ടെയും മെക്ബ്യൂഡെയും തമ്മിൽ മാറിപ്പോകരുത് കേട്ടോ. ഭൂമിയിൽ നിന്നും 1200 പ്രകാശവർഷം അകലെയാണ് ഇതു കിടക്കുന്നത്. ബെയർ ഇതിന് സീറ്റ ജമിനോറം എന്ന പേരാണ് നിർദ്ദേശിച്ചത്. സിംഹത്തിന്റെ മടക്കിവെച്ച കാൽ എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണ് മെക്ബ്യൂഡെ എന്ന പേരുണ്ടായത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒറ്റ നക്ഷത്രമായാണ് കാണുന്നതെങ്കിലും ഇതിൽ ഒന്നിൽ കൂടുതൽ നക്ഷത്രങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഡബിൾസ്റ്റാർ കാറ്റലോഗിൽ (WDS) ഇതിന് WDS J07041+2034 എന്ന പേരാണ് നൽകിയിട്ടുള്ളത്. എന്നാൽ അമേരിക്കൻ മൾട്ടിപ്ലിസിറ്റി കാറ്റലോഗിൽ (WMC) WDS J03158-0849 Aa, Ab എന്ന പേരിൽ മെക്ബ്യൂഡെയെ ഉൾപ്പെടുത്തി. ഇതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചത്. ഓരോ നക്ഷത്രത്തിനും പ്രത്യേകമായി പേരു നൽകുക എന്നതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ രീതി. അതു കൊണ്ട് ഇതിലെ J03158-0849 Aa എന്ന നക്ഷത്രത്തിനാണ് മെക്ബ്യൂഡെ എന്ന പേരു നൽകിയത്. നമുക്ക് ഇവിടെ നിന്നു നോക്കുമ്പോൾ ഇവ വേറെ വേറെ കാണാത്തതു കൊണ്ട് പരമ്പരാഗത രീതിയിൽ തന്നെ മെക്ബ്യൂഡെ എന്നു വിളിക്കാം.

മാനത്തെ മാസങ്ങൾ

ഇമേജ്
  മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ? ചിങ്ങം , കന്നി , തുലാം , വൃശ്ചികം , ധനു , മകരം , കുംഭം , മീനം , മേടം , ഇടവം , മിഥുനം , കര്‍ക്കിടകം എന്നിവ തന്നെ . ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ ? എന്നാല്‍ പോകാന്‍ വരട്ടെ . ഒരു ചോദ്യം കൂടി ചോദിക്കട്ടെ . എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ ? എന്താ നിന്നു പരുങ്ങുന്നത് ? അറിയില്ലേ ? എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ . നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട് . കണ്ടിട്ടുണ്ട് അല്ലേ ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട് . അതറിയാമോ ? വേട്ടക്കാരനെ അറിയാമെന്നോ . അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട് . കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക . മേഷമാണ് മേടമായത് . മേഷം എന്നാല്‍ ആട് . ഇടവം എന്നാല്‍ ഋഷഭം ആണ് . അതെ കാള തന്നെ . വൃശ്ചികം എന്നാല്‍ എന്താണെന്നോ ? ഞാന്‍ ആ കൂട്ടത്തിന്റെ ചിത്രം വരച്ചു കാണിച്ചു തരാം . ഇതാ നോക്ക് അതെ വൃശ്ചികം തേളു തന്നെ . ഇതൊക്കെ എങ്ങനെയാണു മാസത്തിന്റെ പേരാ

മെബ്സൂട്ടെ - സിംഹത്തിന്റെ നീട്ടിവെച്ച കാൽ

ഇമേജ്
പോളക്സിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെട്ടല്ലോ. ഇനി കാസ്റ്ററിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെടാം. എപ്സിലോൺ ജമിനോറം എന്നാണ് ബെയർ ഇതിനു നൽകിയ പേര്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 2016ൽ മെബ്സൂട്ടെ എന്ന പേരും അംഗീകരിച്ചു. മബ്‌സൂത്വ (مبسوطة) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. സിംഹത്തിന്റെ നീട്ടിവെച്ച കാൽ എന്ന അർത്ഥം വരുന്ന പ്രാചീന അറബി ഭാഷയിലുള്ള ഒരു പ്രയോഗത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത് എന്നും പറയപ്പെടുന്നുണ്ട്. പക്ഷെ ഇപ്പോൾ നമുക്കിവിടെ സിംഹത്തെയൊന്നും കാണാനാവില്ല. ഒരു പക്ഷെ അന്നത്തെ ആൾക്കാർ മിഥുനത്തിലേതു കൂടാതെയോ ഒഴിവാക്കിയോ മറ്റു നക്ഷത്രങ്ങളെ കൂട്ടിച്ചേർത്ത് സിംഹത്തിന്റെ രൂപം ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. സൂര്യന്റെ‌19 മടങ്ങ് പിണ്ഡമുള്ള ഒരു അതിഭീമൻ നക്ഷത്രമാണ് മെബ്സൂട്ടെ. വലിപ്പമാണെങ്കിൽ ഏകദേശം 175 മടങ്ങും. 2007ലെ പരിഷ്കരിച്ച ഹിപ്പാർക്കസ് ഡാറ്റ അനുസരിച്ച് ഭൂമിയിൽ നിന്നും 844.98 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ അകാശത്ത് നല്ല തിളക്കത്തിൽ തന്നെ ഈ നക്ഷത്രത്തെ നമുക്ക് കാണാൻ കഴിയും. 2.98 ആണ് ഇതിന്റെ കാന്തിമാനം . 3950 കെൽവിൻ ആണ് ഇതിന്റെ ഉപരിതല ത

അപ്പോളോ ഛിന്നഗ്രഹങ്ങൾ

ഇമേജ്
എന്താ മുഖത്തൊരു സംശയത്തിന്റെ നെഴല് കാണാൻ ണ്ടല്ലോ . ഏ … അപ്പോളോ അസ്റ്ററോയ്ഡുകളോ ? എന്താണ്ന്നോ ? ഓഹോഹോ , പറയാലോ . അല്ല , പറഞ്ഞു തന്നാ എനിക്ക് ന്താ തര്വാ ? മിട്ടായ്വോ , അത് മതി . പോക്കറ്റില്ണ്ടല്ലോ അല്ലേ ? എന്നാ നി അപ്പോളോ ഛിന്നഗ്രഹങ്ങളെ പറ്റി പറയാട്ടോ . അല്ല ഈ ഛിന്നഗ്രഹങ്ങള് ന്ന് പറഞ്ഞാ ന്താന്നറ്യോ നെനക്ക് ? ആ അതന്നെ ചൊവ്വേടെം വ്യാഴത്തിന്റെം എടക്ക് കാണണ ഗ്രഹങ്ങളാവാൻ ഭാഗ്യം കിട്ടാത്ത കൊറേ വല്യ വല്യേ പാറക്കഷണങ്ങളന്നെ . പാറക്കഷണം ന്നൊക്കെ പറയുമ്പോ അത്ര നിസാരൊന്ന്വല്ല ട്ടോ . രണ്ടും മൂന്നും കിലോമീറ്ററൊക്കെ വലിപ്പം കാണും . ചൊവ്വയുടേം വ്യാഴത്തിന്റേം നടുക്ക് ഒരുപാടെണ്ണം ണ്ട്ന്നറ്യാലോ . ന്നാ അത്രക്കൊന്നുല്യെങ്കിലും മറ്റു ഭാഗങ്ങളിലും ങ്ങനെ കുറെയെണ്ണൊക്കെ കാണും . ചൊവ്വക്കും ബുധനും ഇടക്ക് കാണുന്ന ഛിന്നഗ്രഹങ്ങളാണ് അപ്പോളോ ഛിന്നഗ്രഹങ്ങൾ , അറ്റേൻ ഛിന്നഗ്രഹങ്ങൾ , അമോർ ഛിന്നഗ്രഹങ്ങൾ , അറ്റീര ഛിന്നഗ്രഹങ്ങൾ എന്നിവയൊക്കെ . ഇവയിൽ നമ്മളെ പേടിപ്പിക്ക്ണ കൂട്ടരാണ് അപ്പോളോ ഛിന്നഗ്രഹങ്ങള് . ന്താ കാരണം ന്നോ ? ഇതൊക്കെ ദീർഘവൃത്തത്തിലാണ് സൂര്യനെ ചുറ്റ്ണത് ന്നറ്യാലോ നെനക്ക് ? അതിലന്നെ ഏറ്റവും നീളം കൂടിയ ദീർഘവൃത

സൗരയൂഥത്തിന്റെ കേന്ദ്രം എവിടെയാ...?

ഇമേജ്
- അപ്പോ സൂര്യനല്ലേ സൗരയൂഥത്തിന്റെ കേന്ദ്രം? - അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. സൂര്യന്റെ കേന്ദ്രമല്ല സൗരയൂഥത്തിന്റെ കേന്ദ്രം എന്നല്ലേ പറഞ്ഞതുള്ളു. - എന്നു പറഞ്ഞാ മുഴ്വോനങ്ങട്ട് മനസ്സിലായില്യ - അതായത് നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു വൃത്തത്തിന്റെ കേന്ദ്രം എന്നു പറഞ്ഞാലെന്താ? - അത് വൃത്തത്തിന്റെ നടൂല്ള്ള ബിന്ദു. - അതായത് ആ ബിന്ദുവിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേക്കും തുല്യദൂരമായിരിക്കും എന്നും പറയാലോ അല്ലേ. ഒരു ഗോളത്തിന്റെ കേന്ദ്രവും നമുക്ക് ഇതു പോലെ കണ്ടുപിടിക്കാം. ഗോളപരിധിയിലുള്ള ഏതൊരു ബിന്ദുവിൽ നിന്നും അതിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഒരു സ്കെയിലിന്റെ മദ്ധ്യം എങ്ങനെ കാണാം? - അതിന്റെ രണ്ടറ്റത്തേക്കും തുല്യദൂരമുള്ള ഭാഗമായിരിക്കും അതിന്റെ മദ്ധ്യം. - ശരിയാണ്. 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണെങ്കിൽ 15 സെന്റീമീറ്റർ അടയാളപ്പെടുത്തിയ ഭാഗത്തായിരിക്കും അതിന്റെ മദ്ധ്യം. ഇനി നമുക്ക് ചെറിയൊരു പരീക്ഷണം ചെയ്തു നോക്കാം. ഇതാ 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണ് ഇത്. ഇതിനെ നിന്റെ വിരലുകൊണ്ട് ബാലൻസ് ചെയ്തു നോക്കൂ. - ദാ വിരല് സ്കെയിലിന്റെ നടൂല് വെച്ചാ മതീലോ. - എന